ജപ്പാനില്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ജൈതാപൂര്‍ നിലയത്തിന്റെ അപകടസാധ്യതകളെയും അതിന്റെ സാമ്പത്തിക ബാധ്യതയെയും പറ്റി ഇതേ പംക്‌തിയില്‍ എഴുതിയിരുന്നു ('ഈ മാരണം നമുക്കു വേണോ'-ജനുവരി 1 മംഗളം ദിനപത്രം). യാത്ര തടസപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ പോലീസ് പല അടവുകളും പ്രയോഗിച്ചിരുന്നു. കുറെപ്പേരെ വഴിയില്‍ തടഞ്ഞുവച്ചു. നിസാര കുറ്റങ്ങള്‍ ചാര്‍ത്തി വണ്ടികള്‍ പിടിച്ചുവച്ചു. മുന്‍ നാവികസേനാധിപനടക്കമുള്ളവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ്, രാത്രി ഏറെ വൈകി ഇവരെ വിട്ടയച്ചത്.
ചെര്‍ണോബില്‍ ദുരന്തത്തിന്റെ 25-ആം വാര്‍ഷികം കൂടിയായിരുന്നു ഏപ്രില്‍ 26.ലോകത്താദ്യമായാണു ഫ്രഞ്ച് കമ്പനിയായ അറീവ ഇത്ര വലുതും പുതിയ രൂപകല്‍പനയിലുള്ളതുമായ നിലയം ജൈതാപൂരില്‍ സ്‌ഥാപിക്കുന്നത്. ജനസാന്ദ്രതയേറിയ കൊങ്കണ്‍ തീരത്ത് ആണവനിലയം സ്‌ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളെല്ലാം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ പാശ്‌ചാത്യ രാജ്യങ്ങളും ആണവപദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍തോതിലുള്ള ആണവപദ്ധതിക്കു തയാറെടുത്തിരുന്ന ചൈനയുടെ ആണവമോഹങ്ങള്‍ പോലും ഫുകുഷിമ നിലയത്തിലെ ഇന്ധനദണ്ഡുകള്‍ പോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇതൊക്കെയാണെങ്കിലും ജൈതാപൂരില്‍ നിലയം സ്‌ഥാപിക്കുമെന്ന് ഏപ്രില്‍ 26-നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവര്‍ത്തിക്കുകയായിരുന്നു. ഈ പുതിയ തരം നിലയം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കുമെന്ന് ഇവരെങ്ങനെയാണ് ഉറപ്പാക്കുക? ഇന്ത്യയുടെ പല മടങ്ങു സാമ്പത്തിക-സാങ്കേതിക-മാനേജ്‌മെന്റ് ശേഷിയുള്ള രാജ്യമാണല്ലോ ജപ്പാന്‍. എന്നിട്ടും ഫുകുഷിമ എത്ര വലിയ ദുരന്തമാണു സൃഷ്‌ടിച്ചത്. ആ ദുരന്തം കരയിലും കടലിലുമായി വിതച്ച ആണവവികിരണ പദാര്‍ഥങ്ങള്‍ എത്രായിരം വര്‍ഷത്തേക്ക് അപകടകാരിയായി നിലനില്‍ക്കും?

ഈ തുക നാം മുടക്കേണ്ടിവരുമ്പോള്‍ അപകടത്തിനു കാരണക്കാരായ കമ്പനികള്‍ നല്‍കുക പരമാവധി 1500 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍ അഥവാ ജനങ്ങള്‍ വഹിക്കണം.അപകടമുണ്ടായില്ലെങ്കില്‍ത്തന്നെ ഇറക്കുമതി ചെയ്‌ത ഇന്ധനം (ഇന്ത്യയില്‍ സമ്പുഷ്‌ടീകരണ ശേഷിയില്ല), സ്‌പെയര്‍ പാര്‍ട്ടുകള്‍ മുതലായവയ്‌ക്കും എരിഞ്ഞ ഇന്ധനം പതിനായിരക്കണക്കിനു വര്‍ഷത്തേക്കു സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ടിവരുന്ന ചെലവു മാത്രം പരിഗണിച്ചാല്‍ ആണവനിലയം മഹാദുരന്തമാണ്. പ്രവര്‍ത്തനം അവസാനിച്ച (അപകടം മൂലമോ അല്ലാതെയോ) ഒരു നിലയം 'മൂടിയിടാന്‍' മാത്രം പതിനായിരക്കണക്കിനു കോടി രൂപ വേണ്ടിവരും. ഇതെല്ലാം പരിഗണിച്ചാല്‍ സൗരോര്‍ജവും കാറ്റിലെ വൈദ്യുതിയുമെല്ലാം ഏറെ ചെലവു കുറഞ്ഞതാകുമെന്ന സത്യം കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെങ്കിലും ഓര്‍ക്കാത്തതെന്തേ? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ഇതിനു നേരിട്ടു ബന്ധമുണ്ട്. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കും പ്രകൃതിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ദ്രോഹകരവും പരിഹാരമില്ലാത്ത ദുരന്തം സൃഷ്‌ടിക്കുന്നതുമായ ഈ രണ്ടു പദ്ധതികള്‍ക്കു പിന്നിലെയും പ്രധാന പ്രേരകശക്‌തി കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറാണ്. കീടനാശിനിക്കാര്യത്തില്‍ കൃഷിമന്ത്രിയായും മഹാരാഷ്‌ട്രയിലെ വികസനവീരനായും നിന്നുകൊണ്ടാണു ശരദ് പവാര്‍ എന്‍ഡോസള്‍ഫാനെയും ആണവപദ്ധതിയെയും ശക്‌തമായി ന്യായീകരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ താല്‍പര്യം സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങളേക്കാള്‍ ഏറെ പ്രധാനമാണെന്നു ശരദ് പവാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലൂവാലിയയും വാദിക്കുന്നതില്‍ ആരും അത്ഭുതപ്പെടില്ല. അവര്‍ അത്തരക്കാരാണ്. മൂലധനമാണവരുടെ ദൈവം, കമ്പോളമാണവരുടെ ക്ഷേത്രം, ലാഭമാണവരുടെ വരം. എന്നാല്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേഷിനെപ്പറ്റി ഇങ്ങനെയൊന്നുമല്ല നമ്മള്‍ ധരിച്ചിരുന്നത്. ഈ ലേഖകന്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്.
![]() |
| Environment Minister Jairam Ramesh presents the clearance certificate for the Jaitapur nuclear power plant to Maharashtra Chief Minister Prithviraj Chavan. |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ