സുപ്രീം കോടതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സുപ്രീം കോടതി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഔട്ട്



രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ കോടതി അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണ് കര്‍ശന നിബന്ധനകളോടെ എന്‍ഡോസള്‍ഫാന് നിരോധനമില്ലാത്ത രാജ്യത്തേക്ക് കയറ്റുമതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന് രാജ്യത്ത് പൂര്‍ണ്ണ നിരോധനം എര്‍പ്പെടുത്തി.

രാജ്യത്ത് 1090 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതത്രയും കമ്പനികള്‍ക്ക് കയറ്റുമതിചെയ്യാം. ഇവയുടെ കയറ്റുമതി പൂര്‍ണ്ണമായാല്‍ കമ്പനികളുടെ കയറ്റുമതി ചെയ്യാനുള്ള റജിസ്ട്രേഷന്‍ റദ്ദാകും എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ 4071 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ അസംസ്കൃതവസ്തുക്കള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇവ എന്ത് ചെയ്യണമെന്നകാര്യത്തില്‍ കോടതി ഒക്ടോബര്‍ പത്തിന് വിധി പറയും

കഴിഞ്ഞ മെയ് 13നാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ താത്കാലികമായി നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ വെള്ളിയാഴ്ചത്തെ വിധിയോടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനവ‌ും ഉപയോഗവ‌ും വിതരണവും പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയിലാണ് കോടതി എന്‍ഡോസള്‍ഫാന് താത്കാലിക നിരോ‍ധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിര‌ുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ എതിര്‍സത്യാവാങ്മൂലം സമര്‍പ്പിച്ചിര‌ുന്നു. കയറ്റുമതി അനുവദിക്കരുതെന്നും ഇന്ത്യയില്‍ ഉണ്ടായ പോലുള്ള ദുരന്തം ലോകത്ത് മറ്റൊര‌ുസ്ഥലത്ത് ഉണ്ടാകരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ഡി വൈ എഫ് ഐ വാദിച്ചത്. എന്നാല്‍ കോടതി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കുകയായിര‌ുന്നു.

എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുകചെലവാകുമെന്നും. ഇതിന് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ലന്നും, രാജ്യത്ത് ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതിചെയ്യാവുന്നതാണെന്നും സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിര‌ുന്നു. ഇതനുസരിച്ചാണ് സുപ്രീം കോടതിയുടെ വിധിവന്നത്.

2011 മേയ് 9, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍


എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കീടനാശിനി കമ്പനികളുടെ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു.
കീടനാശിനി പ്രയോഗമില്ലാതെ രാജ്യത്തെ കാര്‍ഷിക വിളകളില്‍ മൂന്നിലൊന്നും നശിക്കുന്നുവെന്നും അതുവഴി പ്രതിവര്‍ഷം 90,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന്  സംഭവിക്കുന്നുവെന്നും ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷയില്‍ നിര്‍മാണ കമ്പനികളുടെ സംഘടന വിശദീകരിച്ചു. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്തുവരുന്ന കാര്യവും കോടതി കണക്കിലെടുക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. അതിന് പറ്റിയ ബദലില്ലെന്നും അപേക്ഷയില്‍ വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിലപാട് തേടിയിട്ടുണ്ട്. കേസ് 11ന് കോടതി പരിഗണിച്ചേക്കും.