2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം


Posted on: 29 Apr 2011



ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. 

നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് വഹിക്കുന്നതിന് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. 

ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താനും സമ്മേളനം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു. 

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് വരെ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താന്‍ സമ്മേളനം തീരുമാനിച്ചത്‌


1 അഭിപ്രായം: